Followers

Friday, 8 June 2018

മഹേഷിന്റെ പ്രതികാരം’ എന്ന സിനിമയിലെ നായികയായ സൗമ്യയുെട പ്രണയം നമുക്ക് ഇങ്ങനെ കേൾക്കാം.

സൗമ്യ പറയുന്നു. ‘ഞാനാകെ കൺഫ്യൂഷനിലാ, മഹേഷേട്ടാ.....’

മഹേഷ് പറയുന്നു; ‘ൈനസായിട്ട് ഒഴിവാക്കിയല്ലേ’

(എല്ലാം മൊബൈൽ ഫോണിൽ)

കേൾവി പ്രണയത്തിന്റെ ആത്മാവായിരുന്നു. പ്രണയസൗധം കെട്ടിയുയർത്തിയത് ശബ്ദവീചികൾ കൊണ്ടായിരുന്നു. ഇന്ന് ആശയവിനിമയരീതിയിൽ വന്നിരിക്കുന്ന മാറ്റം പ്രണയത്തെ പലപ്പോഴും ദുർബലപ്പെടുത്തുന്നു. പണ്ട് കമിതാക്കൾ ആഴ്ചയിൽ ഒരു ദിവസം പത്തുവാക്യങ്ങളാണു ൈകമാറിയിരുന്നതെങ്കിൽ ഇന്ന് ഒരു ദിവസം തന്നെ മണിക്കൂറുകളോളം ശബ്ദം കൈമാറാനുള്ള അവസരമുണ്ട്. ഇതിനിടയിൽ ഉണ്ടാകു ന്ന െചറിയ അപശബ്ദങ്ങൾ പോലും പ്ര ണയത്തെ ഭംഗപ്പെടുത്തുന്നു എന്നത് വർത്തമാന പ്രണയത്തിന്റെ മറ്റൊരു മുഖം.

ഇലക്ടോണിക് പ്രണയകാലം കൂടുതൽ സമയവും സന്ദേശങ്ങൾ ൈകമാറുന്നത്ശ ബ്ദങ്ങളായോ അക്ഷരങ്ങളായോ ആണ്. എന്നാ ൽ കമിതാക്കൾ അടുത്തടുത്തിരുന്ന് സംസാരിക്കുമ്പോൾ ൈകമാറ്റം ചെയ്യപ്പെടുന്നത് ശബ്ദം മാത്രമല്ല, ചേർന്നിരുന്ന് മൃദുസ്വരത്തിൽ പങ്കുവയ്ക്കുന്ന സല്ലാപങ്ങളുടെ തീവ്രത ശബ്ദ കൈമാറ്റത്തിന പ്പുറമാണ്. സാമീപ്യത്തോടെയുള്ള സം ഭാഷണത്തിൽ നാല് ഇന്ദ്രിയങ്ങൾ ഒ രേ സമയം ഉത്തേജിതമാക്കപ്പെടുക യാണ്.

അപ്പോൾ കാഴ്ച, കേൾവി, ഗന്ധം, സ്പർശം, ഈ നാല് ഇന്ദ്രിയാനുഭൂതികളും ചേരുന്ന സംഗീതമാകും പ്ര ണയം. ഇത് പ്രണയത്തെ കൂടുതൽ ആ സ്വാദ്യമാക്കുന്നു. ശബ്ദവും അക്ഷരവും മാത്രമായ പ്രണയത്തേക്കാൾ തീവ്രമായ അ നുഭവം. മഴ പൊഴിയുന്ന താളം മഴയുടെ ചാരെയിരുന്ന് കേൾക്കാൻ ആരാണ് മോഹിക്കാത്തത്.

രുചി


അന്ന് നമ്മളൊന്നായ് തുഴഞ്ഞില്ലേ െകാതുമ്പുവള്ളം

നമ്മുടെ െനഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം’

(പി. ഭാസ്കരൻ)

പ്രണയത്തിന്റെ രുചി എന്നും മധുരമായിരുന്നു. കരിക്കിൻ െവള്ളം മുതൽ കുമ്പിളപ്പവും സുൈലമാനിയും വരെ വന്നുപോയ പ്രണയരുചികൾ ഒരുപാടുണ്ട്. കാലംമാറിയെങ്കിലും പ്രണയത്തിന്റെ മാധുര്യത്തിന് മാറ്റമൊന്നും സംഭവിച്ചിട്ടില്ല ഇപ്പോഴും. എന്നാൽ പുതിയ മധുരങ്ങൾ പ്രണയത്തിലേക്കു കടന്നുവന്നു ധാരാളമായി. ലോകമെമ്പാടും ഇന്ന് പ്രണയത്തിന്റെ രുചി സംസാരവിഷയമാണ്. ലോകത്ത് ഏറെ ഗവേഷണങ്ങൾ നടക്കുന്നുമുണ്ട് റൊമാന്റിക് ഫൂഡുകളെക്കുറിച്ച്. കമിതാക്കളുെട രസനയിൽ അനുഭൂതിയുെട സ്വർഗം പണിയുകയാണ് െറാമാന്റിക് ഫൂഡുകൾ.

പ്രണയ രുചിയിൽ എന്നും ഒന്നാം സ്ഥാനമുണ്ട് ചോക്‌ൈറ്റിന്. പ്രണയരുചിയുെട രാജാവായി ചോക്‌ലെറ്റ് അ റിയപ്പെടുന്നു. അതുപോലെ ഐസ്ക്രീം. പതഞ്ഞുയരുന്ന മാധുര്യത്തിലൂടെ വികാരങ്ങളും വിചാരങ്ങളും പങ്കുവയ്ക്കപ്പെടുന്നു. പിന്നെ, വീഞ്ഞ്. പ്രണയത്തിന്റെ മുന്തിരിച്ചാറു നു ണഞ്ഞു തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല ബൈബിൾകാലം മുതലേയുണ്ട്. സോളമന്റെ ഉത്തമഗീതങ്ങളിൽ കാണാം പ്രണയരുചികളിൽ മുന്തിരിച്ചാറിന്റെ പ്രാധാന്യം.

ചോക്‌ലെറ്റിന്റെ പ്രണയഭാവങ്ങളിൽ മിഠായിയും ഐസ്ക്രീമും മാത്രമല്ല കണ്ടുപിടിക്കപ്പെടുന്ന പുതിയ ഭക്ഷണങ്ങളിൽപോലുമുണ്ട് പ്രണയത്തിന്റെ രുചി. എങ്കിലും പ്രണയത്തിന്റെ രുചി മധുരം മാത്രമാണെന്നു കരുതേണ്ടതില്ല. പക്ഷേ, ഹ‍‍ൃദയത്തിൽ ഒന്നുറപ്പിക്കുക, ജലത്തിനും അഗ്നിക്കും മായ്ക്കാനാകാത്ത അക്ഷരങ്ങളിൽ ഇങ്ങനെ എഴുതുക. ഏത് കയ്പിനേയും മധുരമാക്കുന്ന മാന്ത്രികച്ചേരുവ ഒന്നേയുള്ളൂ, ഭൂമിയിൽ. പ്രണയം.

പ്രണയിക്കാൻ നല്ല ആരോഗ്യം വേണം

ആസ്വാദനത്തിന്റെ ഒരു തലം പ്രണയത്തിന് ഉള്ളതുകൊണ്ട് മാനസികവും ശാരീരികവുമായ ഉത്തേജനമാണ് പ്രണയത്തിന്റെ അടിസ്ഥാനം. പഞ്ചേന്ദ്രിയങ്ങളുടെയും ക്രി യാത്മകമായ ഇടപെടൽ ഉണ്ടാകണം പ്രണയം സുഖകരമാ കണമെങ്കിൽ. എന്നാലിപ്പോൾ അത്രമാത്രം ആസ്വാദ്യത പ്രണയത്തിന് ഉണ്ടാകുന്നില്ല. കാരണം ശാരീരികാരോഗ്യ ത്തിനു തടസം നിൽക്കുന്ന ധാരാളം ഘടകങ്ങളുണ്ട് പ്രണയികൾക്കിടയിൽ.

1.വ്യായാമം ഇല്ലായ്ക ശരീരത്തെ ദുർബലപ്പെടുത്തുന്നു.

2.വെയിലു കൊള്ളാൻ പലരും ആഗ്രഹിക്കുന്നില്ല. അതിന്റെ ഫലമായി ശരീരത്തിൽ ൈവറ്റമിൻ–ഡി കുറയുകയും ക്ഷീണം, പേശികൾക്കും എല്ലുകൾക്കും വേദന, ശ്രദ്ധക്കുറ വ് തുടങ്ങിയവ ഉണ്ടാകുന്നു.

3.ജീവിതശൈലിയിലെ അനാരോഗ്യകരമായ പ്രവണതകൾ. രാവിലെ ഭക്ഷണം കഴിക്കാതിരിക്കുക യുവതലമുറയുെട ഒരു ശീലമാണ്. രാവിലെ കഴിക്കാതിരുന്നാൽ രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കുറയും. അത് ക്ഷീണത്തിനു കാരണമാകും. േദഷ്യം കൂട്ടും. ഇത് പ്രണയബന്ധങ്ങളെ സാരമായി ബാധിക്കും. ഉറക്കക്കുറവാണ് മറ്റൊരു പ്രധാന പ്രശ്നം. രാത്രി ൈവകിയും ഇലക്ട്രോണിക് ഉപകരണങ്ങളുമായി മല്ലിടുന്ന മനുഷ്യർക്ക് ശരീരത്തിനുവേണ്ട ഉറക്കം കിട്ടാനുള്ള സാധ്യത കുറവാണ്. ഇത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

4.മാനസികാരോഗ്യത്തിന് തകരാ‍ർ ഉണ്ടാക്കുന്ന കാര്യങ്ങളും കുറവല്ല. കേരളത്തിൽ ഒമ്പതുശതമാനം ആളുകൾക്ക് വിഷാദരോഗം ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ജീവിതത്തിന്റെ പ്രസാദാത്മകമായ അവസ്ഥകൾ ആസ്വദിക്കാൻ കഴിയുന്നവരല്ല ഇവർ. ലഹരിയുടെ ഉപയോഗം, അതുമൂലം ഉണ്ടാകുന്ന സംശയരോഗം അങ്ങനെ പ്രണയം തകർന്നു പോകാനുള്ള കാരണങ്ങൾ ഒരുപാടുണ്ട്. ശാരീരിക മാനസി കാരോഗ്യം സൂക്ഷിക്കുക. അതിന്റെ ഉന്മേഷം ജീവിതത്തിലും പ്രണയത്ത

No comments:

Post a Comment