Followers

Friday, 8 June 2018

ഒരു വ്യക്തിയോട് മറ്റൊരു വ്യക്തിയ്ക്ക് തോന്നുന്ന അഗാധമായതും സന്തോഷമുളവാകുന്നതുമായ വൈകാരിക ബന്ധമാണ് പ്രണയം(ഇംഗ്ലീഷ്: Romance). മനുഷ്യബന്ധങ്ങൾ ഉടലെടുത്തയന്ന് മുതൽ പ്രണയവും തുടങ്ങിയിരിക്കണം. കാരണം സ്ത്രീ-പുരുഷ-ട്രാൻസ്ജൻഡർ ബന്ധത്തിന്റെ അടിസ്ഥാനമായി കാണുന്നത് മറ്റേതിനേക്കാളും മാനസിക അടുപ്പമാണ്. പ്രണയത്തിന്റെ നിലനില്പും ഈ അടുപ്പത്തിൽ തന്നെ. പരസ്പരം മനസിലാക്കുന്ന വ്യക്തികളുടെ സ്നേഹത്തിൽ അലിഞ്ഞു ചേർന്ന വികരമാവുന്നു പ്രണയം. പ്രണയത്തിന്റെ ചിഹ്നം ഹൃദയത്തിന്റെ രൂപത്തിൽ അറിയപ്പെടുന്നു. ഇത് പ്രണയിനികൾ ഹൃദയത്തിന്റെ ഇടതും വലതും പോലെ ഒന്നായിച്ചേർന്നപോലെ എന്ന അർത്ഥം ഉളവാക്കുന്നു. ഫെബ്രുവരി പതിനാലിനുള്ള വാലെന്റൈൻസ് ദിനം ലോക പ്രണയദിനമായി ആചരിച്ചു വരുന്നു. ഭാരതത്തിൽ രാധാകൃഷ്ണപ്രണയം കവികൾ പാടിപ്പുകഴ്ത്തിയ ഒന്നാണ്.രസതന്ത്രം
ശാസ്ത്രീയമായി തലച്ചോറിൽ ഉണ്ടാകുന്ന ഫിറമോണുകൾ, ഡോപമിനുകൾ, സെറാടോണിൻ മുതലായ ഹോർമോണുകൾ എന്നിവ പ്രണയത്തിനുള്ള പ്രേരണയുളവാക്കുന്നു. അതിനാൽ ഇവയുടെ ഏറ്റക്കുറച്ചിൽ മൂലം പ്രണയം തീവ്രമാകാനും ചിലപ്പോൾ കുറയാനും സാധ്യതയുണ്ട് എന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ പൊതുവേ കൗമാരപ്രായക്കാരിൽ കാണപ്പെടുന്ന ആകർഷണവും പെട്ടെന്നുണ്ടാകുന്ന പ്രണയവും അവരുടെ ലൈംഗികവളർച്ചയുടെ ഭാഗമായിട്ടുള്ള ഹോർമോൺ വ്യതിയാനം മൂലം കാണപ്പെടുന്നതാണ്. ഇത് തികച്ചും സ്വാഭാവികവുമാണ്.കടലും ഉപ്പും അലിഞ്ഞതുപോലെയാണ് എന്നും പ്രണയം! പുതിയ കാലം വിളിച്ചു പറയുന്നു, പ്രണയം...അഞ്ച് ഇന്ദ്രിയങ്ങളിലൂെടയും കടന്നു പോകുന്ന മധുരസംഗീതം

പ്രണയത്തിന് പറന്നിറങ്ങാൻ ഒരു ല ക്ഷ്യമുണ്ട്. അനുഭൂതിയുടെ വേറൊരു വൻകര പ്രണയ ത്തെ കാത്തിരിക്കുന്നു. ഇതിനിടയിൽ താണ്ടുന്നത് അനുഭവങ്ങളുടെ നീലക്കടലുകൾ...

പ്രണയം മനസ്സിന്റെ പ്രഥമോൽപന്നമാെണന്നു പറഞ്ഞു വേദങ്ങൾ. പ്രേമം മരണം പോലെ ബലമുള്ളതെന്ന് ബൈബിൾ. ശരീരത്തിനും ആത്മാവിനും ഇടയിൽ ജനിച്ചു വളരുന്ന പ്രണയത്തിന് ജീവന്റെ ഉല്പത്തിയോളം പഴക്കം. പ്രണയത്തിന്റെ അടിയൊഴുക്കുകളിൽ ൈജവപരമായ േചാദനകൾ പക്ഷേ, എന്നും ഒന്നുതന്നെയായിരുന്നു കാഴ്ചയും കേൾവിയും സ്പർശവും ഗന്ധവും രുചിയും ചേരുന്ന പഞ്ചേന്ദ്രീയാനുഭൂതിയാകുന്നു അന്നും ഇ ന്നും പ്രണയം. പ്രണയത്തിന് എന്നുമുണ്ട് കാത്തിരിപ്പിന്റെ നെഞ്ചിടിപ്പ്, പേരിട്ടു വി ളിക്കാനാകാത്ത അസ്വസ്ഥതകൾ, പറച്ചിലുകൾ, പ്രതീക്ഷകൾ. െടക്നോളജി മാറുമ്പോൾ പ്രണയവും മാറുന്നുണ്ട്. ഒരു നീല ഇൻലൻഡിന്റെ നാലുവരിക്കകത്തു കാത്തുനിന്നിരുന്ന ആ കാലങ്ങളുെട ആധിയാകണം പ്രണയത്തിന് കുറേക്കൂടി ആഴവും പരപ്പും നൽകിയിരുന്നത്. ഇത് പുതിയ കാലപ്രണയത്തിന്റെ സാക്ഷ്യപത്രം.

പുതിയ തലമുറ വാട്സ്ആപ്പിന്റെ പ്രതലങ്ങളിൽ വിരൽത്തുമ്പു കൊണ്ട് പ്രണയമെഴുതുന്നു. പുതുമഴച്ചൂരുള്ള ചുംബനമാണ് പ്രണയം എന്ന് പുതിയ എഴുത്തുകാർ വിളിച്ചു പറയുന്നു. ആത്മാവിനു തീപിടിക്കുന്ന പ്രണയാനുഭവങ്ങൾ എന്നും വ്യത്യസ്തമായിരുന്നു. ഓരോ കാലവും വ്യത്യസ്തമായ പ്രണയാനുഭവങ്ങളിലൂടെ കടന്നുപോകുന്നു. ൈലലയും മജ്നുവും പോലെ, രമണനും ചന്ദ്രികയും പോലെ, സൂര്യനും സൂര്യകാന്തിയും പോലെ, പ്രണയത്തിന് ഇപ്പോഴുമുള്ളത് അഞ്ച് ഇന്ദ്രിയങ്ങളിലൂെട യും കയറിയിറങ്ങിപ്പോകുന്ന അനുഭൂതികൾ തന്നെയാണ്. അഞ്ച് ഇന്ദ്രിയങ്ങൾ ചേർന്നൊരുക്കുന്ന മനസ്സിന്റെ പഞ്ചവാദ്യം അന്നും ഇന്നും ഒരുപോലെ.

ഹൃദയതാളത്തിൽ മുഴങ്ങുന്ന ആ മധുരസംഗീതത്തിന്റെ പേരാണ് പ്രണയം.

കാഴ്ച


നാരായണി പറഞ്ഞു. തമ്മിലൊന്നു കാണാനെന്തു വഴി?ഞാൻ പറഞ്ഞു.

‘ഞാനൊരു വഴിയും കാണുന്നില്ല.’ ഞാനിന്നു രാത്രി കിടന്നോർത്തു കരയും.

ഞാനും അന്നു രാത്രി കിടന്നോർത്തു. കിനാവു കണ്ടു.

(ബഷീർ – മതിലുകൾ)

പ്രണയം നിറയെ നിറക്കാഴ്ചകളായിരുന്നു എന്നും. ചുണ്ടുകൾ കൈമാറുന്നതിനു മുമ്പേ, പ്രണയികൾ എത്ര ആയിരം ചുംബനങ്ങൾ മിഴികളാൽ കൈമാറിയിരിക്കാം. വിദൂരമായ കാഴ്ചയിൽ പോലും അനുഭൂതിയുടെ ആർദ്രത നുണഞ്ഞിരു ന്നു കമിതാക്കൾ. പ്രണയത്തിനിപ്പോൾ സങ്കീർണ്ണത കുറവാ ണ്. കാത്തിരിക്കാനുള്ള മനസ്സും ക്ഷമയും കുറവാണ്. അതു കൊണ്ട് പെട്ടെന്നു കാണുന്നു, പെട്ടെന്നു മറയുന്നു. എങ്കിലും കാഴ്ച എന്നും പ്രണയത്തെ ഉത്തേജിപ്പിക്കുകയും ഹൃദയങ്ങളെ അടുപ്പിക്കുകയും െചയ്തിരുന്നു.

ഒന്നും മിണ്ടിയില്ലെങ്കിലും ഒരു നോക്ക് ആ മുഖമൊന്ന് കണ്ടാൽ മതി. തീപിടിച്ച ഹ‍ൃദയത്തിൽ മഞ്ഞിന്റെ കുളിരുള്ള ഉമ്മയായി മാറും ആ നോട്ടം. അപ്പോൾകാഴ്ച കൈവിരലുകളാകും. കൈമാറുന്ന നോട്ടങ്ങളിൽ അവർ കാറ്റിന്റെ ഉ ടലുകളാകും. മനസ്സുകൾ പുണരുന്ന ആ നിമിഷത്തിൽ ദ്രുതസംഗീതം പോലെ മുറുകും, ഹൃദയം. പ്രപഞ്ചം ഒരു നിമിഷം അവരുടേത് മാത്രമാകും.

അങ്ങനെ ഒരു നിമിഷത്തിനായി മണിക്കൂറുകൾ കാത്തുനിന്ന കഥകൾ പറയാനുണ്ട് പഴയ തലമുറയ്ക്ക്. ഇന്ന് പ്രണയികളുടെ പരസ്പര കാഴ്ചയിൽ നിന്ന് തീവ്രമായ കാത്തിരിപ്പ് മാഞ്ഞ് പോയിരിക്കുന്നു. മഴ വിങ്ങുന്ന മേഘം പോലെ അധികമാരും കാത്തിരിക്കുന്നില്ല. കാഴ്ചകൾ വിരൽത്തുമ്പിലുണ്ട്. പഴയ തീവ്രതയോടെയല്ലെങ്കിലും കാത്തിരിപ്പ് ഇന്നുമുണ്ട്. ഒരു വാട്സ്ആപ്പ് സന്ദേശത്തിനായി ഉറങ്ങാത്ത കണ്ണുകളോടെയുള്ള കാത്തിരിപ്പിലും എരിയുന്നത് പ്രണയത്തിന്റെ കനൽച്ചൂട് തന്നെ.

പ്രണയം തുടങ്ങുന്നതിനു മുന്‍പു തന്നെ ഇപ്പോള്‍ കാഴ്ചകള്‍ തുടങ്ങുന്നു. ഒാേരാ നിമിഷവും ചിത്രങ്ങളായി അയയ്ക്കാം. പണ്ട് ഫോട്ടോയെടുത്തു പ്രിന്‍റടിച്ചു വേണമായിരുന്നു അയയ്ക്കാന്‍. ഇന്നു േഫാ ണിനു േനരേ നോക്കി ഒന്നു ചിരിച്ചാല്‍ മതി, േഫാട്ടോ പറന്ന് പ്രണയിനിയുെട ഫോണി ലെത്തും. പിന്നെ, ആഹാരം കഴിക്കുന്നത്, പാടുന്നത്, ഒാടുന്നത്, ചാടുന്നത്, ഒരുങ്ങുന്നത്, ചിരിക്കുന്നത്, കരയുന്നത്.... അ ങ്ങനെ എല്ലാ കാഴ്ചകളും പങ്കുവച്ചാണ് പ്രണയം വളരുന്നത്. അതിരുകളില്ലാത്ത ഈ പങ്കുവയ്ക്കൽ പല അപകടങ്ങളിലേക്കും നയിക്കാം.

ആദ്യം കാണുന്ന കാഴ്ചകളുടെ തീവ്രത കുറ യുമ്പോള്‍ അവയുെട സ്വഭാവം മാറുന്നു. തുടക്കത്തിൽ തന്നെ ൈലംഗികതയാകണം എന്ന താൽപര്യം പങ്കുവയ്ക്കപ്പെടുന്ന പ്രണയക്കാഴ്ചകളിൽ നിറയുന്നു. ഇത്തരം തോന്നലുകൾക്കു പിന്നാലെയുള്ള യാത്ര പ്രണയത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തുന്നു. ഇത്തരം പുഴുക്കുത്തുകളുടെ പഴി പ്രണയ ത്തിന്റെ നെറ്റിയിൽ എഴുതേണ്ടതില്ല. അത് പനിനീർപൂവ് പോലെ സുന്ദരം. പുഴുക്കുത്തുകൾ പടരാതെ, ഓർമയിലും ജീ വിതത്തിലും സുഗന്ധം പടർത്തേണ്ടതാണ് പ്രണയം എന്ന തി രിച്ചറിവ് പ്രണയികൾക്കുണ്ടാകണമെന്ന് മാത്രം.

ജീവിതത്തെ ഒരു പുഴയെന്ന് വിളിക്കുമെങ്കിൽ അതിലെ ഓളമാണ് പ്രണയം. ഓളങ്ങളുടെ പെരുക്കങ്ങളിൽ മധുരമാ യി ഒഴുകട്ടെ പുഴ.

കേൾവി


No comments:

Post a Comment